ഗുരുവായൂർ: ദേവസ്വം ഇൻസ്റ്റിറ്റ്യൂട്ട് ഫോർ വേദിക് ആൻ്റ് കൾച്ചറൽ സ്റ്റഡീസ് ഭക്തർക്കായി സമർപ്പിച്ചു.ചടങ്ങ്
ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.വേദങ്ങളിലെ നൻമയുടെ അംശങ്ങൾ ഉൾക്കൊണ്ടു മുന്നേറാൻ കഴിയണമെന്ന് ദേവസ്വം മന്ത്രി പറഞ്ഞു.. വേദങ്ങൾ വ്യാഖ്യാനിക്കാൻ ഒരു പാട് സാധ്യതകളുണ്ട്. മനുഷ്യർക്ക് നൻമ ചെയ്യുന്നതിനാകണം വ്യാഖ്യാനത്തിൽ പ്രാധാന്യം നൽകേണ്ടത്. വേദങ്ങളിലെ നൻമയുടെ അംശങ്ങൾ ഉൾകൊണ്ട് പോകണം. ദേവസ്വം വേദപഠന ഇൻസ്റ്റിറ്റ്യൂട്ട്
വലിയ സ്ഥാപനമായി മാറാനുള്ള എല്ലാ ഭൗതിക സാഹചര്യങ്ങളും ദേവസ്വത്തിലുണ്ട്. വേദ-സംസ്കാരപഠനകേന്ദ്രം തുടങ്ങിയ ഗുരുവായൂർ ദേവസ്വം ഭരണസമിതിയെ അഭിനന്ദിക്കുന്നതായും മന്ത്രി പറഞ്ഞു.പുന്നത്തൂർ ആനക്കോട്ടയിലെ നവീകരിച്ച പാർക്കിങ്ങ് യാർഡിൻ്റെ സമർപ്പണവും കൃഷ്ണനാട്ടം ആട്ടപ്രകാരം രണ്ടാം ഭാഗത്തിൻ്റെ പ്രകാശനവും ചടങ്ങിൽ മന്ത്രി നിർവ്വഹിച്ചു.ദേവസ്വം ഭരണസമിതി അംഗം മല്ലിശേരി പരമേശ്വരൻ നമ്പൂതിരിപ്പാട് കൃഷ്ണനാട്ടം ആട്ടപ്രകാരം രണ്ടാം ഭാഗം ഏറ്റുവാങ്ങി.ചടങ്ങിൽ വേദ-സംസ്കാര പഠനകേന്ദ്രത്തിൻ്റെ രൂപീകരണത്തിന് സഹായം നൽകിയ വിദഗ്ധ സമിതി അംഗങ്ങളെയും കൃഷ്ണനാട്ടം ആട്ടപ്രകാരം രചനയിൽ സഹായം നൽകിയവരെയും മന്ത്രി ആദരിച്ചു.ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ ചടങ്ങിൽ അധ്യക്ഷനായി. ഭരണസമിതി അംഗം വി.ജി.രവീന്ദ്രൻ സ്വാഗതം ആശംസിച്ച ചടങ്ങിൽ എൻ.കെ.അക്ബർ എം എൽ എ മുഖ്യാതിഥിയായിരുന്നു.നഗരസഭ ചെയർമാൻ എം.കൃഷ്ണദാസ് വി ശിഷ്ടാതിഥിയായി. ദേവസ്വം ഭരണസമിതി അംഗങ്ങളായ സി.മനോജ്, ചെങ്ങറ സുരേന്ദ്രൻ,എക്സ് എം.പി, കെ.ആർ.ഗോപിനാഥ്, മനോജ് ബി നായർ ,വാർഡ് കൗൺസിലർ ശോഭ ഹരി നാരായണൻ, അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയൻ എന്നിവർ സന്നിഹിതരായി
ഗുരുവായൂർ ദേവസ്വം വേദ സംസ്കാര പഠനകേന്ദ്രം ഉദ്ഘാടനം ചെയ്തു
