കേരളത്തെ മദ്യത്തിൽ മുക്കിക്കൊന്ന നയം നടപ്പിലാക്കിയത് എൽ ഡി എഫ് സർക്കാർ- ഒ ജെ ജനീഷ്

തൃശൂർ:കേരളത്തെ മദ്യത്തിൽ മുക്കിക്കൊല്ലുന്ന നയം എൽ ഡി എഫ് ഭരണത്തിൽ ആയിരുന്നു ഉണ്ടായിരുന്നതെന്ന് കായിക യുവജന ക്ഷേമ വകുപ്പ് മന്ത്രി ഒ ജെ ജനീഷ് പറഞ്ഞു. പത്ത് വർഷം കൊണ്ട് കേരളത്തിലെ ബാറുകളുടെ എണ്ണം 29 ൽ നിന്നും 884 ൽ എത്തിച്ചത് എൽ ഡി എഫ് ആണെന്ന് എല്ലാവർക്കുമറിയാം. ഈ സർക്കാരിന്റെ മദ്യനയം യു ഡി എഫിൽ ചർച്ച ചെയ്ത് പ്രഖ്യാപിക്കുമെന്ന് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞിട്ടുണ്ട്. ബക്കാർഡിക്ക് നികുതി കുറയ്ക്കണമെന്ന ആദ്യ കത്ത് പോലും നൽകിയത് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ എക്സൈസ് മന്ത്രി ആയിരുന്നപ്പോഴാണ്. 2021 ൽ തുടങ്ങിയ പ്രക്രിയയുടെ ഭാഗമായാണ് കേരളത്തിൽ വിദേശ മദ്യത്തിന്റെ നികുതി കുറഞ്ഞു കൊണ്ടിരിക്കുന്നത്. യു ഡി എഫ് സർക്കാരിന്റെ മദ്യനയം പ്രഖ്യാപിക്കപ്പെട്ടിട്ടില്ല. നികുതിയുടെ പ്രൊപ്പോസൽ മാത്രമാണ് വന്നത്. യു ഡി എഫ് ആലോചിച്ചു നടപ്പിലാക്കേണ്ടത് ആണെങ്കിൽ നടപ്പിലാക്കുമെന്നും നടപ്പിലാക്കേണ്ടതല്ലെങ്കിൽ നടപ്പിലാക്കില്ലെന്നും മുഖ്യമന്ത്രി തന്നെ വ്യക്തമാക്കിയതാണ്. യു ഡി എഫിലും പാർട്ടിയിലും ഇത് സംബന്ധിച്ച ചർച്ചകൾ നടക്കും. അതിന് ശേഷമായിരിക്കും അന്തിമ തീരുമാനത്തിൽ എത്തുകയെന്നും ഇത് സംബന്ധിച്ച് ആവർത്തിച്ചുയർന്ന ചോദ്യങ്ങൾക്ക് മറുപടിയായി തൃശൂരിൽ അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *