തൊഴിയൂരിൽ ഭാര്യയെ വധിക്കാൻ ശ്രമം; ഭർത്താവിന് ഒമ്പത് വർഷം കഠിന തടവും 20,000 രൂപ പിഴയും

വടക്കേക്കാട്:തൊഴിയൂരിൽ ഭാര്യയെ വധിക്കാൻ ശ്രമിച്ച സംഭവത്തിൽ ഭർത്താവിന് ഒമ്പത് വർഷം കഠിന തടവും 20,000 രൂപ പിഴയും. തൊഴിയൂർ തയ്യിൽ വീട്ടിൽ രാജീവിനെയാണ് ചാവക്കാട് അസിസ്റ്റൻ്റ് സെഷൻസ് കോടതി ശിക്ഷിച്ചത്.ചേലക്കര സ്വദേശി സരിതയെ വധിക്കാൻ ശ്രമിച്ച കേസിലാണ് ശിക്ഷ.തൊഴിയൂരിലുള്ള രാജീവിൻ്റെ വീട്ടിൽ 2018 ജുലായ് 21 നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.തയ്യൽ ജോലി കഴിഞ്ഞു വീട്ടിലെത്തിയ സരിത ഭക്ഷണം പാചകം ചെയ്യുന്നതിനായി ഫ്രിഡ്ജിൽ നിന്നു സാധനങ്ങൾ പുറത്തേക്കെടുക്കുന്നതിനിടെ പിറകിൽ നിന്നു ചുറ്റിക കൊണ്ടു തലയ്ക്കു അടിക്കുകയായിരുന്നു. ആക്രമണത്തിൽ പരുക്കേറ്റ സരിത ചികിത്സയിലാണ്.ഗുരുവായൂർ എസ്ഐ ഇ.ബാലകൃഷ്ണനാണ് കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനു വേണ്ടി പബ്ബിക്ക് പ്രോസിക്യൂട്ടർ കെ.ആർ രജിത് കുമാർ ഹാജരായി.

Leave a Reply

Your email address will not be published. Required fields are marked *