വടക്കേകാട് പഞ്ചായത്ത് ശ്മശാനം കുഴിയിലൊതുങ്ങി.തുക അനുവദിച്ച് 2 വര്‍ഷം പിന്നിട്ടിട്ടും നിര്‍മാണം തുടങ്ങിയില്ല

വടക്കേകാട്: പഞ്ചായത്ത് ശ്മശാന നിർമ്മാണം കുഴിയിലൊതുങ്ങി.പദ്ധതിക്ക് തുക അനുവദിച്ച് 2 വര്‍ഷം പിന്നിട്ടിട്ടും ശ്മശാന നിര്‍മാണം തുടങ്ങിയില്ല. കെട്ടിടത്തിനു കോണ്‍ക്രീറ്റ് തൂണ് നിര്‍മിക്കാന്‍ മാസങ്ങള്‍ക്കു മുന്‍പ് ഏതാനും കുഴിയെടുത്തതാണ് ആകെ നടത്തിയ പണി. നിര്‍മാണ ചുമതലയുള്ള കോസ്റ്റ്‌ഫോര്‍ഡിന്റെ അനാസ്ഥയാണ് പദ്ധതി വൈകുന്നതിനു കാരണമെന്ന് ആക്ഷേപം.വാതക ശ്മശാനം നിര്‍മിക്കാന്‍ 2022 ലാണ്  ജില്ലാ പഞ്ചായത്ത് 70.50 ലക്ഷം രൂപയുടെ പദ്ധതി തയ്യാറാക്കിയത്. ജില്ലാ പഞ്ചായത്ത് 68 ലക്ഷം രൂപയും പഞ്ചായത്ത് 2.50 ലക്ഷവുമാണ് വകയിരുത്തിയത്. ആദ്യഗഡു 13.60 ലക്ഷം രൂപ 2022 മേയില്‍ ജില്ലാ പഞ്ചായത്ത് വടക്കേകാട് പഞ്ചായത്തിനു കൈമാറി. പണി ആരംഭിക്കാത്തതിനെ തുടര്‍ന്ന് നിലവിലെ എസ്റ്റിമേറ്റ് തുക 78.80 ലക്ഷം ആയി ഉയര്‍ന്നു. വിവാദത്തിനൊടുവില്‍ കഴിഞ്ഞ മേയില്‍ നിര്‍മാണ ഉദ്ഘാടനം നടത്തി. 10 മാസത്തിനകം ഉദ്ഘാടനം ചെയ്യും എന്നായിരുന്നു പ്രഖ്യാപനം. ആദ്യ 2 ദിവസം പണി നടന്നെങ്കിലും പിന്നെ ആരും വരാതായി. കുഴി മാത്രമാണ് ഇപ്പോഴും ബാക്കിയുള്ളത്.മണ്ണിന്റെ ബല കുറവ് കാരണം തെങ്ങിന്‍തടി കുഴിയിലേക്ക് അടിച്ചു താഴ്ത്തിയുള്ള പൈലിങ് ആവശ്യമായെന്നും ഇത് ഉള്‍പ്പെടെ എസ്റ്റിമേറ്റില്‍ മാറ്റം വരുത്തേണ്ടിവന്നതാണ് പണി തുടങ്ങാന്‍ വൈകിയതിനു കാരണമായി കോസ്റ്റ്‌ഫോര്‍ഡ് അധികൃതര്‍ പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *